image

14 Jun 2025 3:29 PM IST

World

വാഹന താരിഫുകള്‍ കുറയ്ക്കണമെന്ന് ജപ്പാന്‍

MyFin Desk

japan wants to reduce vehicle tariffs
X

Summary

  • വാഹനതാരിഫുകള്‍ ജപ്പാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാകും
  • യുഎസിലേക്കുള്ള കയറ്റുമതിയുടെ മൂന്നിലൊന്നും കാറുകളും ഓട്ടോ പാര്‍ട്സും ആണ്


വാഹന താരിഫുകള്‍ കുറയ്ക്കണമെന്ന് യുഎസിനോട് ജപ്പാന്‍. കാനഡയില്‍ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിക്കുമുന്നോടിയായി യുഎസ്- ജപ്പാന്‍ ഉദ്യോഗസ്ഥര്‍ മറ്റൊരു റൗണ്ട് വ്യാപാര ചര്‍ച്ചകള്‍ നടത്തി.

ജപ്പാന്റെ ഉന്നത വ്യാപാര ചര്‍ച്ചാ പ്രതിനിധി റയോസി അകസാവ വെള്ളിയാഴ്ച യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കുമായി 70 മിനിറ്റും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റുമായി 45 മിനിറ്റും കൂടിക്കാഴ്ച നടത്തി.

യുഎസ് പ്രസിഡന്റുമായുള്ള സംഭാഷണത്തെത്തുടര്‍ന്ന് തീരുവ പിന്‍വലിക്കാന്‍ ജപ്പാന്‍ യുഎസിനോട് ആവശ്യപ്പെടുന്നത് തുടരുകയാണെന്ന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ പറഞ്ഞതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ചര്‍ച്ചകള്‍ നടന്നത്.

തേസമയം ജി-7 സമ്മേളനത്തോടനുബന്ധിച്ച് ഇഷിബയും ട്രംപും ഒരു കരാര്‍ പ്രഖ്യാപിക്കുമോ എന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ അകസാവ വിസമ്മതിച്ചു.

പരസ്പര പ്രയോജനകരമായ ഒരു കരാറിലെത്തുന്നതിനുള്ള ചര്‍ച്ചകള്‍ ത്വരിതപ്പെടുത്താനും കാനഡയില്‍ കൂടിക്കാഴ്ച നടത്താനും ഇരുപക്ഷവും സമ്മതിച്ചതായി ഇഷിബ പറഞ്ഞു.

ഓട്ടോ പോലുള്ള ചില മേഖലകളില്‍ അധിക താരിഫ് വര്‍ദ്ധനവില്‍ നിന്ന് ഏഷ്യന്‍ രാജ്യത്തെ ഒഴിവാക്കുമെന്ന് പറഞ്ഞ് ജപ്പാന്‍ യുഎസില്‍ നിന്ന് ഒരു രേഖാമൂലമുള്ള കരാര്‍ തേടുകയാണെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ വള്ളിയാഴ്ച വൈകി റിപ്പോര്‍ട്ട് ചെയ്തു.

ജപ്പാന്റെ യുഎസിലേക്കുള്ള കയറ്റുമതിയുടെ മൂന്നിലൊന്നും കാറുകളും ഓട്ടോ പാര്‍ട്സും ആണ്. ജപ്പാനിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണ് ഈ മേഖല. താരിഫ് ജപ്പാന്റെ സമ്പദ്വ്യവസ്ഥയെ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.

ടൊയോട്ട മോട്ടോര്‍ കോര്‍പ്പ്, ഹോണ്ട മോട്ടോര്‍ കമ്പനി, നിസ്സാന്‍ മോട്ടോര്‍ കമ്പനി, മറ്റ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ എന്നിവ നിലവിലുള്ള ലെവിയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം മാത്രം ലാഭത്തില്‍ 19 ബില്യണ്‍ ഡോളര്‍ നഷ്ടം നേരിടും.