image

10 Aug 2025 5:44 PM IST

Agriculture and Allied Industries

വിള ഇന്‍ഷുറന്‍സ് ക്ലെയിം; 3200 കോടി കൈമാറുന്നു

MyFin Desk

വിള ഇന്‍ഷുറന്‍സ് ക്ലെയിം;  3200 കോടി കൈമാറുന്നു
X

Summary

ഇതിന്റെ പ്രയോജനം 30 ലക്ഷം കര്‍ഷകര്‍ക്ക് ലഭിക്കും


3,200 കോടി രൂപയുടെ വിള ഇന്‍ഷുറന്‍സ് ക്ലെയിം തുക തിങ്കളാഴ്ച കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ രീതിയില്‍ കൈമാറുമെന്ന് കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. 30 ലക്ഷം കര്‍ഷകര്‍ക്കാണ് ഇത് ലഭിക്കുന്നത്.

രാജസ്ഥാനിലെ ജുന്‍ജുനുവില്‍ ഈ ആവശ്യത്തിനായി സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ ക്ലെയിം തുക കൈമാറും. ചൗഹാനെ കൂടാതെ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി, സംസ്ഥാന കൃഷി മന്ത്രി കിരോഡി ലാല്‍ മീണ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

മൊത്തം ക്ലെയിം തുകയില്‍ 1,156 കോടി രൂപ മധ്യപ്രദേശിലെ കര്‍ഷകര്‍ക്കും, 1,121 കോടി രൂപ രാജസ്ഥാനിലെ 7 ലക്ഷം കര്‍ഷകര്‍ക്കും, 150 കോടി രൂപ ഛത്തീസ്ഗഢ് ആസ്ഥാനമായുള്ള കര്‍ഷകര്‍ക്കും, 773 കോടി രൂപ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കും കൈമാറുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

കര്‍ഷകരുടെ താല്‍പ്പര്യാര്‍ത്ഥം കേന്ദ്രം ഒരു പുതിയ ലളിതമായ ക്ലെയിം സെറ്റില്‍മെന്റ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രീമിയം സംഭാവനയ്ക്കായി കാത്തിരിക്കാതെ കേന്ദ്ര സബ്സിഡിയുടെ അടിസ്ഥാനത്തില്‍ മാത്രം ആനുപാതികമായി ക്ലെയിമുകള്‍ അടയ്ക്കാന്‍ കഴിയും.

'2025 ഖാരിഫ് സീസണ്‍ മുതല്‍, ഒരു സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി സംഭാവന വൈകിയാല്‍, 12 ശതമാനം പിഴ ഈടാക്കും. അതുപോലെ, ഇന്‍ഷുറന്‍സ് കമ്പനികള്‍ പണം നല്‍കല്‍ വൈകിയാല്‍, കര്‍ഷകര്‍ക്ക് 12 ശതമാനം പിഴ ലഭിക്കും,' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

2016 ല്‍ ആരംഭിച്ചതിനുശേഷം വിള ഇന്‍ഷുറന്‍സ് 1.83 ലക്ഷം കോടി രൂപയുടെ ക്ലെയിമുകള്‍ വിതരണം ചെയ്തു. അതേസമയം കര്‍ഷകര്‍ പ്രീമിയമായി അടച്ചത് 35,864 കോടി രൂപ മാത്രമാണ്. പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.

'ഇതിനര്‍ത്ഥം പ്രീമിയത്തിന്റെ അഞ്ചിരട്ടിയിലധികം ശരാശരി ക്ലെയിം പേഔട്ട് എന്നാണ്, ഇത് സര്‍ക്കാരിന്റെ കര്‍ഷക സൗഹൃദ നയത്തെ സൂചിപ്പിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.