image

25 May 2025 11:56 AM

Agriculture and Allied Industries

മഹാരാഷ്ട്രയില്‍ സോയാബീന്‍ കൃഷി കുറയും

MyFin Desk

മഹാരാഷ്ട്രയില്‍ സോയാബീന്‍ കൃഷി കുറയും
X

Summary

  • കഴിഞ്ഞവര്‍ഷം ഉണ്ടായ മോശം വിളവ് സോയാ കര്‍ഷകരെ ബാധിച്ചു
  • സര്‍ക്കാര്‍ സംഭരണം വൈകുന്നതും ക്രമരഹിതമായ മഴയും കര്‍ഷകര്‍ക്ക് തിരിച്ചടിയായി


മഹാരാഷ്ട്രയില്‍ സോയാബീന്‍ കൃഷിയുടെ വിസ്തൃതി രണ്ട് ലക്ഷം ഹെക്ടര്‍ കുറയും. കഴിഞ്ഞ വര്‍ഷം വിളവില്‍ നിന്നുള്ള മോശം വരുമാനം മൂലമാണിത്. ഉയര്‍ന്ന വരുമാനത്തിന്റെ കാര്യത്തില്‍ സോയാബീന്‍ ഒരു ഉറപ്പായ നാണ്യവിളയായി കണക്കാക്കപ്പെടുന്നുണ്ട്. എന്നാല്‍ കാലിത്തീറ്റയായി സോയാബീന്‍ കേക്ക് ഇറക്കുമതി ചെയ്യുന്നതും സര്‍ക്കാര്‍ വാങ്ങുന്നതില്‍ കാണിക്കുന്ന വിമുഖതയും പോലുള്ള ബാഹ്യ ഘടകങ്ങള്‍ ഇതിന് തടസ്സമായിട്ടുണ്ടെന്ന് കര്‍ഷകര്‍ അവകാശപ്പെട്ടു.

ക്രമരഹിതമായ മഴ മൂലമുണ്ടായ നഷ്ടം, സര്‍ക്കാര്‍ മിനിമം താങ്ങുവില (എംഎസ്പി)യില്‍ സംഭരണം വൈകിപ്പിക്കല്‍ എന്നിവയാണ് മറ്റ് ഘടകങ്ങള്‍.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 52 ലക്ഷം ഹെക്ടറിലായിരുന്നു സോയാബീന്‍ കൃഷി. ഇത്തവണ അത് 50 ലക്ഷം ഹെക്ടറായി കുറയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ ക്വിന്റലിന് 4892 രൂപ താങ്ങുവില പ്രഖ്യാപിച്ചപ്പോള്‍ സോയാബീന്‍ ക്വിന്റലിന് 3900 മുതല്‍ 4400 രൂപ വരെ വില ലഭിച്ചു. സര്‍ക്കാരിന് മുഴുവന്‍ സോയാബീന്‍ വിളയും വാങ്ങാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം, വ്യാപാരികള്‍ ഈ സാഹചര്യം ദുരുപയോഗം ചെയ്യുന്നു, കര്‍ഷകര്‍ പറയുന്നു.

2021-22 ല്‍, ആവശ്യകത വര്‍ദ്ധിച്ചതിനാല്‍ സോയാബീന്‍ വിപണിയില്‍ നല്ല വില നേടിയിരുന്നു.

പടിഞ്ഞാറന്‍ മഹാരാഷ്ട്രയ്ക്ക് കരിമ്പ് പോലെയാണ്, മറാത്ത്വാഡയിലെ കര്‍ഷകര്‍ക്ക് സോയാബീന്‍. എങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ മാറുന്ന തീരുമാനങ്ങള്‍ ആഭ്യന്തര വിലകളില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നു.

സംസ്ഥാന കൃഷി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പരുത്തി എന്നിവയുള്‍പ്പെടെ മൊത്തം 144.97 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് വിള വിതയ്ക്കാന്‍ മഹാരാഷ്ട്ര പദ്ധതിയിട്ടിട്ടുണ്ട്.

സംസ്ഥാനത്തിന് ആകെ 46.82 ലക്ഷം മെട്രിക് ടണ്‍ വളം ക്വാട്ടയ്ക്ക് അംഗീകാരം ലഭിച്ചു, അതേസമയം 25.57 ലക്ഷം ടണ്‍ സ്റ്റോക്കില്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു, കഴിഞ്ഞ ഖാരിഫ് സീസണില്‍ വളത്തിന്റെ ഉപയോഗം 44.30 ലക്ഷം ടണ്‍ ആയിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.