image

30 May 2025 12:22 PM IST

Banking

ബാങ്ക് തട്ടിപ്പ്; തുകയില്‍ മൂന്നിരട്ടി വര്‍ധനയെന്ന് ആര്‍ബിഐ

MyFin Desk

ബാങ്ക് തട്ടിപ്പ്; തുകയില്‍ മൂന്നിരട്ടി   വര്‍ധനയെന്ന് ആര്‍ബിഐ
X

Summary

  • സ്വകാര്യ ബാങ്കുകളിലെ തട്ടിപ്പുകള്‍ 59ശതമാനം
  • തട്ടിപ്പ് തുകയില്‍ പരമാവധി സംഭാവന ചെയ്തത് പൊതുമേഖലാ ബാങ്കുകള്‍


റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, രാജ്യത്ത് ബാങ്ക് തട്ടിപ്പുകളില്‍ ഗണ്യമായ വര്‍ദ്ധന. 2025 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ ഈ തുക ഏകദേശം മൂന്ന് മടങ്ങ് വര്‍ദ്ധിച്ച് 36,014 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 12,230 കോടി രൂപയായിരുന്നു.

തട്ടിപ്പ് തുകയില്‍ വര്‍ധനവ് ഉണ്ടായെങ്കിലും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 23,953 തട്ടിപ്പുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഇത് 36,060 ആയിരുന്നു. ഇതില്‍ സ്വകാര്യ ബാങ്കുകളിലെ തട്ടിപ്പുകള്‍ 59.42 ശതമാനമാണ്.

പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 25,667 കോടി രൂപയുടെ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ഇത് 9,254 കോടി രൂപയായിരുന്നുവെന്ന് ആര്‍ബിഐയുടെ 2024-25 ലെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം 10,072 കോടി രൂപയായിരുന്ന വായ്പാ തട്ടിപ്പ് ഇത്തവണ 33,148 കോടി രൂപയുടേതാണെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. എന്നിരുന്നാലും, കാര്‍ഡ്, ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ കഴിഞ്ഞ വര്‍ഷം 1,457 കോടി രൂപയില്‍ നിന്ന് ഏറ്റവും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 520 കോടി രൂപയായി കുറഞ്ഞു.

''കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ ബാങ്ക് ഗ്രൂപ്പ് തിരിച്ചുള്ള തട്ടിപ്പ് കേസുകളുടെ വിലയിരുത്തല്‍ കാണിക്കുന്നത് സ്വകാര്യമേഖലാ ബാങ്കുകള്‍ പരമാവധി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, പൊതുമേഖലാ ബാങ്കുകളാണ് തട്ടിപ്പ് തുകയില്‍ പരമാവധി സംഭാവന നല്‍കിയത്,'' ആര്‍ബിഐ പറഞ്ഞു. ആകെ തുകയുടെ 28 ശതമാനമാണ് സ്വകാര്യ ബാങ്കുകളില്‍നിന്നും തട്ടിപ്പിനിരയായത്.

2024-25 ല്‍ കാര്‍ഡുകളും ഇന്റര്‍നെറ്റും ഉള്‍പ്പെടുന്ന 13,516 തട്ടിപ്പുകള്‍ ഉണ്ടായി, മുന്‍ വര്‍ഷം ഇത് 29,082 ആയിരുന്നു.

ഡിജിറ്റല്‍ പേയ്മെന്റുകളുടെ (കാര്‍ഡ്/ഇന്റര്‍നെറ്റ്) വിഭാഗത്തിലാണ് പ്രധാനമായും തട്ടിപ്പുകള്‍ നടന്നിട്ടുള്ളതെന്നും, എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും വായ്പാ പോര്‍ട്ട്ഫോളിയോയിലാണ് (അഡ്വാന്‍സ്) മൂല്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും കേന്ദ്ര ബാങ്ക് പറഞ്ഞു. പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പുകള്‍ പ്രധാനമായും വായ്പാ പോര്‍ട്ട്ഫോളിയോകളിലാണ്.