image

23 May 2025 9:13 AM IST

Education

ഹാര്‍വാര്‍ഡില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ വേണ്ട; കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം

MyFin Desk

ഹാര്‍വാര്‍ഡില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ വേണ്ട;  കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം
X

Summary

  • ഇന്ത്യാക്കാരടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഉടന്‍ സര്‍വകലാശാല മാറണം
  • നടപടി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ബാധിക്കും


പ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനുള്ള യോഗ്യത ട്രംപ് ഭരണകൂടം റദ്ദാക്കി. നിലവിലുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ ഉടന്‍ സര്‍വകലാശാല മാറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദ്ദേശം പാലിക്കാത്തവരുടെ വിദ്യാര്‍ത്ഥി വിസ റദ്ദാക്കുമെന്നും ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ട്രംപിന്റെ നടപടി നിയമാനുസൃതമല്ലെന്ന് ഹാര്‍വഡ് സര്‍വകലാശാല പ്രതികരിച്ചു.

നടപടി ഇന്ത്യയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികളെ ബാധിക്കും.

ഹാര്‍വാര്‍ഡില്‍ 27 ശതമാനം വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 6700 വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാഡില്‍ പ്രവേശനം നേടിയിട്ടുള്ളത്. നേരത്തെ ഹാര്‍വാഡ് സര്‍വകലാശാലയ്ക്കുള്ള സര്‍ക്കാര്‍ ധനസഹായം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നിര്‍ത്തിയിരുന്നു.

കോഴ്‌സ് പ്രവേശന നടപടികളില്‍ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം സര്‍വകലാശാല തടഞ്ഞതോടെയാണ് ഭരണകൂടത്തിന്റെ നടപടി. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ 200 കോടി ഡോളര്‍ സഹായം നല്‍കില്ലെന്നാണ് ട്രംപ് വിശദമാക്കിയത്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷന്‍ അവസാനിപ്പിക്കാന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് ഉത്തരവിടുകയായിരുന്നു. ഇതിനര്‍ത്ഥം ഹാര്‍വാര്‍ഡിന് ഇനി വിദേശ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാന്‍ കഴിയില്ലെന്നും നിലവിലുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നിയമപരമായ പദവി മാറ്റണമെന്നുമാണ്.

നടപടിക്ക് പ്രധാന കാരണം ജൂതവിദ്വേഷം കാമ്പസിലുണ്ട് എന്നതാണ്. ഹമാസ് അനുകൂല നടപടപടികള്‍ അവിടെ പ്രോത്സാഹിപ്പിക്കുന്നതായി ഭരണകൂടം പറയുന്നു. അമേരിക്കന്‍ വിരുദ്ധരും തീവ്രവാദ അനുകൂലികളുമായ പ്രക്ഷോഭകര്‍ ഹാര്‍വാര്‍ഡില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഒരുകാലത്ത് ആദരണീയമായിരുന്ന കാമ്പസാണ് ഹാര്‍വാര്‍ഡിലേത്. ഇന്ന് അവിടെ സുരക്ഷിതമല്ലാത്ത ഒരു ക്യാമ്പസ് അന്തരീക്ഷമാണ് ഉള്ളതെന്ന് ട്രംപ് ഭരണകൂടം പറയുന്നു.

പ്രക്ഷോഭകരില്‍പലരും വിദേശ വിദ്യാര്‍ത്ഥികളായതാണ് നടപടിക്കു കാരണം.

അക്രമം, ജൂതവിരുദ്ധത എന്നിവ വളര്‍ത്തിയതിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അതിന്റെ കാമ്പസില്‍ ഏകോപനം സാധ്യമായതും ട്രംപ് ഭരണകൂടം ഗൗരവമായി എടുത്തിരുന്നു.