image

22 Feb 2026 5:19 PM IST

Travel & Tourism

നീല ജലാശയത്തില്‍നിന്നും നീലാകാശത്തിലേക്ക്; ഇന്ത്യയുടെ സീപ്ലെയിന്‍ സ്വപ്നങ്ങള്‍ വീണ്ടും ഉയരുന്നു

MyFin Desk

നീല ജലാശയത്തില്‍നിന്നും നീലാകാശത്തിലേക്ക്;  ഇന്ത്യയുടെ സീപ്ലെയിന്‍ സ്വപ്നങ്ങള്‍ വീണ്ടും ഉയരുന്നു
X

Summary

സിവില്‍ ഏവിയേഷന്‍ മന്ത്രാലയം 100-ലധികം സാധ്യതയുള്ള റൂട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തിലും അരുണാചല്‍ പ്രദേശിലും കേരളത്തിലെ കായലുകളിലേക്കും വരെ ഇത് വ്യാപിക്കും


ഇന്ത്യയുടെ സീപ്ലെയിന്‍ സ്വപ്നങ്ങള്‍ വീണ്ടും ഉയരുകയാണ്. പരീക്ഷണാത്മക സര്‍വീസുകളില്‍ നിന്ന് മാറി, കേന്ദ്ര സര്‍ക്കാര്‍ 2026-27 ബജറ്റില്‍ സീപ്ലെയിനുകളെ ദേശീയ വ്യവസായ തന്ത്രത്തിന്റെ ഭാഗമാക്കി.വാട്ടര്‍ഡ്രോമുകളെ അടിസ്ഥാന സൗകര്യമായി അംഗീകരിക്കുന്നതിലൂടെ, 7,500 കിലോമീറ്റര്‍ തീരപ്രദേശവും ഉള്‍നാടന്‍ ജലസംഭരണികളും ജനങ്ങള്‍ക്ക് വേണ്ടിയുള്ള 'വാട്ടര്‍ ഹൈവേ' ആക്കാനുള്ള ശ്രമം നടക്കുകയാണ്.

പുതിയ നയം വെറും പറക്കലിനപ്പുറം ഈ രംഗത്തെ സ്വയംപര്യാപ്തതയും ലക്ഷ്യമിടുന്നു. വിമാന ഘടകങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങളും കസ്റ്റംസ് തീരുവ ഇളവുകളും പ്രഖ്യാപിച്ചതോടെ, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് പോലുള്ള ഇന്ത്യന്‍ ഭീമന്മാരും ഡി ഹാവിലാന്‍ഡ് കാനഡ പോലുള്ള അന്താരാഷ്ട്ര കമ്പനികളും ട്വിന്‍ ഒട്ടര്‍, H228 ആംഫിബിയന്‍ പോലുള്ള മോഡലുകള്‍ക്കായി അസംബ്ലി ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.

വരണം മൾട്ടി മോഡൽ സീപ്ലെയിൻ ഹബ്ബുകൾ

സിവില്‍ ഏവിയേഷന്‍ മന്ത്രാലയം 100-ലധികം സാധ്യതയുള്ള റൂട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ വിവിധ സ്ഥലങ്ങളും അരുണാചല്‍ പ്രദേശിലെ വിദൂര ലാന്‍ഡിംഗ് ഗ്രൗണ്ടുകളും കേരളത്തിലെ കായലുകളും വരെ ഇതിൽ ഉൾപ്പെടുന്നു. ചെറിയ ഓപ്പറേറ്റര്‍മാര്‍ക്കുള്ള നിയന്ത്രണ തടസ്സങ്ങള്‍ കുറയ്ക്കുന്ന നോണ്‍-ഷെഡ്യൂള്‍ഡ് ഓപ്പറേറ്റര്‍ പെര്‍മിറ്റ് ചട്ടക്കൂട് ഉപയോഗിച്ച്, ടൂറിസം കേന്ദ്രീകൃത സേവനങ്ങള്‍ക്കുള്ള അന്തരീക്ഷം ഒരുക്കുന്നു. യഥാര്‍ത്ഥ വിജയം വാട്ടര്‍ഡ്രോമുകളുടെ ദ്രുതഗതിയിലുള്ള വികസനത്തെ ആശ്രയിച്ചിരിക്കും എന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ശരിയായി നടപ്പിലാക്കിയാല്‍, ട്രെയിനില്‍ നിന്ന് ഇറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ സീപ്ലെയിനില്‍ കയറാന്‍ കഴിയുന്ന മള്‍ട്ടി-മോഡല്‍ ഹബ്ബുകള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.