25 Feb 2022 12:02 PM IST
Summary
രണ്ട് വർഷത്തിനിടയിലെ ഇന്നലത്തെ വിപണിയിലെ ഏറ്റവും മോശമായ പ്രകടനത്തിനു ശേഷം സെൻസെക്‌സ് സൂചിക ഇന്ന് 2.5 ശതമാനം വരെ ഉയർന്നു. വ്യാഴാഴ്ച സെൻസെക്‌സ് 2,700 പോയിന്റിന് മുകളിലാണ് ഇടിഞ്ഞത്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവായിരുന്നു ഇത്. നിഫ്റ്റി 815 പോയിന്റും താഴേക്ക് പോയി. യുഎസും സഖ്യകക്ഷികളും യുക്രെയ്ൻ സംഘർഷത്തിൽ കടുത്ത ഉപരോധങ്ങൾ റഷ്യയ്ക്കു നേരെ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്നലെ ആഗോള വിപണികൾ തകർച്ചയിലേക്ക് വീണത്. എന്നാൽ, ഏഴു ദിവസത്തെ തുടർച്ചയായ നഷ്ടത്തിനു ശേഷം […]
രണ്ട് വർഷത്തിനിടയിലെ ഇന്നലത്തെ വിപണിയിലെ ഏറ്റവും മോശമായ പ്രകടനത്തിനു ശേഷം സെൻസെക്‌സ് സൂചിക ഇന്ന് 2.5 ശതമാനം വരെ ഉയർന്നു.
വ്യാഴാഴ്ച സെൻസെക്‌സ് 2,700 പോയിന്റിന് മുകളിലാണ് ഇടിഞ്ഞത്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവായിരുന്നു ഇത്. നിഫ്റ്റി 815 പോയിന്റും താഴേക്ക് പോയി.
യുഎസും സഖ്യകക്ഷികളും യുക്രെയ്ൻ സംഘർഷത്തിൽ കടുത്ത ഉപരോധങ്ങൾ റഷ്യയ്ക്കു നേരെ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്നലെ ആഗോള വിപണികൾ തകർച്ചയിലേക്ക് വീണത്.
എന്നാൽ, ഏഴു ദിവസത്തെ തുടർച്ചയായ നഷ്ടത്തിനു ശേഷം ഇന്ന് സെൻസെക്‌സ് 1,328.61 പോയിന്റ് (2.44%) ഉയർന്ന് 55,858.52 ലും നിഫ്റ്റി 410.45 പോയിന്റ് (2.53%) ഉയർന്ന് 16,658.40 ലും എത്തി.
എച്ച് യു എൽ, നെസ്ലെ എന്നിവ ഒഴികെ എല്ലാ സെൻസെക്സ് ഓഹരികളും നേട്ടത്തിൽ അവസാനിച്ചു. ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, എൻടിപിസി, ടെക് മഹീന്ദ്ര എന്നിവ 6.54 ശതമാനം വരെ ഉയർന്നു.
ഉക്രെയ്ൻ പ്രതിസന്ധിയെ തുടർന്ന് വിദേശ സ്ഥാപന നിക്ഷേപകർ വ്യാഴാഴ്ച ഇന്ത്യൻ മൂലധന വിപണിയിൽ 6,448.24 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ കാണിക്കുന്നു.
അതിനിടെ, യുഎസും യൂറോപ്യൻ യൂണിയനും ജപ്പാനും ഉക്രെയ്‌നെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടെ റഷ്യയ്‌ക്കെതിരായ സാമ്പത്തിക ഉപരോധത്തിന്റെ രണ്ടാം ഘട്ടം അംഗീകരിക്കുകയും ചെയ്തു.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.67 ശതമാനം ഉയർന്ന് 100.80 ഡോളറിലെത്തി.