19 July 2022 1:42 PM IST
Summary
പോളിക്യാബിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5 ശതമാനത്തോളം ഉയർന്നു. എല്ലാ മേഖലകളിലും വിശാലമായ വളർച്ചയ്ക്കൊപ്പം ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 200 ശതമാനം ഉയർന്നതോടെയാണ് വില ഉയർന്നത്. ഇതോടൊപ്പം 2026 സാമ്പത്തിക വർഷത്തോടെ കമ്പനിയുടെ വില്പന 20,000 കോടി രൂപയാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു. വയറുകളും, കേബിളുകളും നിർമ്മിക്കുന്ന കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 222.5 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഇത് 75.3 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 48 ശതമാനം വർധിച്ച് […]
പോളിക്യാബിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5 ശതമാനത്തോളം ഉയർന്നു. എല്ലാ മേഖലകളിലും വിശാലമായ വളർച്ചയ്ക്കൊപ്പം ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 200 ശതമാനം ഉയർന്നതോടെയാണ് വില ഉയർന്നത്. ഇതോടൊപ്പം 2026 സാമ്പത്തിക വർഷത്തോടെ കമ്പനിയുടെ വില്പന 20,000 കോടി രൂപയാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
വയറുകളും, കേബിളുകളും നിർമ്മിക്കുന്ന കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 222.5 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഇത് 75.3 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 48 ശതമാനം വർധിച്ച് 2,736.6 കോടി രൂപയായി. കമ്പനി ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന ഒന്നാം പാദ വരുമാനമാണിത്.
എബിറ്റ്ഡ മാർജിൻ, വർഷാടിസ്ഥാനത്തിൽ, 420 ബേസിസ് പോയിന്റ് വർധിച്ച് 11.3 ശതമാനമായി. സൂക്ഷ്മമായ വില വർധനവും, മെച്ചപ്പെട്ട പ്രവർത്തന ക്ഷമതയുമാണ് ഇതിനു കാരണം. വയർ ആൻഡ് കേബിൾ ബിസിനസിൽ വർഷാടിസ്ഥാനത്തിൽ 48 ശതമാനത്തിന്റെ വളർച്ചയുണ്ടായിട്ടുണ്ട്. എഫ്എംഇജി ബിസിനസ് 59 ശതമാനം ഉയർന്ന് 30.52 കോടി രൂപയായി. ലൈറ്റിംഗ്, സ്വിച്ച്ഗിയർ, പമ്പുകൾ എന്നിവയിലും മികച്ച മുന്നേറ്റം തുടർന്നു. ഫാൻസ്, കോൺഡ്യുയിറ്റ് പൈപ്പുകൾ, സോളാർ ബിസിനസ് എന്നിവയിലും നേട്ടമുണ്ടാക്കി. ഓഹരി ഇന്ന് 4.43 ശതമാനം ഉയർന്ന് 2,249.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.