19 May 2025 4:22 PM IST
തുടർച്ചയായ രണ്ടാം ദിവസവും ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 74.35 പോയിന്റ് അഥവാ 0.30 ശതമാനം ഇടിഞ്ഞ് 24,945.45 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 271.17 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 82,059.42 ൽ ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ പവർ ഗ്രിഡ്, ബജാജ് ഫിനാൻസ്, എൻടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നി ഓഹരികളാണ് പ്രധാന നേട്ടമുണ്ടാക്കിയത്. അതേസമയം എറ്റേണൽ, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, അദാനി പോർട്ട്സ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചിക
സെക്ടര്‍ സൂചികകളിൽ നിഫ്റ്റി റിയലിറ്റി 2.2 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി പിഎസ്‌യു ബാങ്ക് 1.5 ശതമാനവും നിഫ്റ്റി ഫാർമ 0.5 ശതമാനവും നേട്ടമുണ്ടാക്കി. സൂചികകളിൽ നിഫ്റ്റി ഐടി 1.4 ശതമാനം ഇടിഞ്ഞു, തൊട്ടുപിന്നാലെ നിഫ്റ്റി എഫ്എംസിജിയും ഓയിൽ & ഗ്യാസ് 0.3 ശതമാനം വീതവും ഇടിഞ്ഞു.
ബിഎസ്‌ഇ മിഡ്‌ക്യാപ്പ് സൂചിക 0.27 ശതമാനവും സ്‌മോൾക്യാപ്പ് സൂചിക 0.75 ശതമാനവും ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 4.86 ശതമാനം ഉയർന്നു 17.36 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ താഴ്ന്ന നിലയിലായപ്പോൾ ഷാങ്ഹായുടെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചിക ഉയർന്ന നിലയിലായി.
യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലായിരുന്നു വ്യാപാരം. വെള്ളിയാഴ്ച യുഎസ് വിപണികൾ നേട്ടത്തിൽ അവസാനിച്ചു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.41 ശതമാനം ഇടിഞ്ഞ് ബാരലിന് 65.14 യുഎസ് ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഉയർന്ന് 85.40 ൽ ക്ലോസ് ചെയ്തു.