23 July 2025 4:10 PM IST
Summary
- സെൻസെക്സ് 539.83 പോയിന്റ് ഉയർന്ന് 82,726.64 ൽ ക്ലോസ് ചെയ്തു.
- എൻഎസ്ഇ നിഫ്റ്റി 159 പോയിന്റ് ഉയർന്ന് 25,219.90 ൽ ക്ലോസ് ചെയ്തു.
ജപ്പാൻ- യുഎസ് വ്യാപാര കരാർ നിലവിൽ വന്നതിനെ തുടർന്ന് ഏഷ്യൻ വിപണികളിലെ പോസിറ്റീവ് പ്രവണതയുടെ പിൻബലത്തിൽ ബുധനാഴ്ച സെൻസെക്സ് 540 പോയിന്റ് ഉയർന്നു. നിഫ്റ്റി 25,200 ലെവലിനു മുകളിൽ ക്ലോസ് ചെയ്തു.
ബിഎസ്ഇ സെൻസെക്സ് 539.83 പോയിന്റ് അഥവാ 0.66 ശതമാനം ഉയർന്ന് 82,726.64 ൽ ക്ലോസ് ചെയ്തു. എൻഎസ്ഇ നിഫ്റ്റി 159 പോയിന്റ് അഥവാ 0.63 ശതമാനം ഉയർന്ന് 25,219.90 ൽ ക്ലോസ് ചെയ്തു.
സെൻസെക്സ് കമ്പനികളിൽ ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, മാരുതി, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് പ്രധാന നേട്ടമുണ്ടാക്കിയത്.
ഹിന്ദുസ്ഥാൻ യൂണിലിവർ, അൾട്രാടെക് സിമന്റ്, ഭാരത് ഇലക്ട്രോണിക്‌സ്, ഐടിസി എന്നിവ പിന്നിലായിരുന്നു.
ഏഷ്യൻ വിപണികളിൽ, ജപ്പാനിലെ നിക്കി 225 സൂചിക 3.51 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി,ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ പോസിറ്റീവ് ആയി.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) 3,548.92 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. മുൻ വ്യാപാരത്തിൽ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 5,239.77 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.45 ശതമാനം ഇടിഞ്ഞ് ബാരലിന് 68.29 യുഎസ് ഡോളറിലെത്തി. തുടർച്ചയായ ആറാം സെഷനിലും രൂപ ദുർബലമായി തുടരുകയും ഡോളറിനെതിരെ 3 പൈസയുടെ നഷ്ടത്തിൽ 86.41 എന്ന നിലയിൽ എത്തുകയും ചെയ്തു.