image

25 Jun 2022 7:26 AM IST

Business

നിർമ്മാണ കമ്പനികളുടെ അറ്റാദായത്തിൽ 50% വര്‍ധന: ആര്‍ബിഐ

James Paul

നിർമ്മാണ കമ്പനികളുടെ അറ്റാദായത്തിൽ 50% വര്‍ധന: ആര്‍ബിഐ
X

Summary

മുംബൈ: ഇന്‍പുട്ട് കോസ്റ്റ് സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും 2021-22 കാലയളവില്‍ നിര്‍മ്മാണ കമ്പനികളുടെ അറ്റാദായം 50.2 ശതമാനം ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഐടി കമ്പനികളുടെ അറ്റാദായവും വര്‍ധിച്ചു. അതേസമയം ഐടി ഇതര സേവന മേഖല നഷ്ടം രേഖപ്പെടുത്തി. ലിസ്റ്റുചെയ്ത 3,166 സര്‍ക്കാരിതര നോണ്‍-ഫിനാന്‍ഷ്യല്‍ (NGNF) കമ്പനികളുടെ മൊത്ത സാമ്പത്തിക ഫലങ്ങളില്‍ നിന്നാണ് 2021-22 ലെ സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയുടെ പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമാഹരിച്ചിട്ടുള്ളത്. മാനുഫാക്ചറിംഗ്, ഐടി കമ്പനികളുടെ അറ്റാദായ മാര്‍ജിന്‍ സ്ഥിരതയോടെ തുടര്‍ന്നു. അതേസമയം ഐടി […]


മുംബൈ: ഇന്‍പുട്ട് കോസ്റ്റ് സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും 2021-22 കാലയളവില്‍ നിര്‍മ്മാണ കമ്പനികളുടെ അറ്റാദായം 50.2 ശതമാനം ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഐടി കമ്പനികളുടെ അറ്റാദായവും വര്‍ധിച്ചു. അതേസമയം ഐടി ഇതര സേവന മേഖല നഷ്ടം രേഖപ്പെടുത്തി. ലിസ്റ്റുചെയ്ത 3,166 സര്‍ക്കാരിതര നോണ്‍-ഫിനാന്‍ഷ്യല്‍ (NGNF) കമ്പനികളുടെ മൊത്ത സാമ്പത്തിക ഫലങ്ങളില്‍ നിന്നാണ് 2021-22 ലെ സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയുടെ പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമാഹരിച്ചിട്ടുള്ളത്.
മാനുഫാക്ചറിംഗ്, ഐടി കമ്പനികളുടെ അറ്റാദായ മാര്‍ജിന്‍ സ്ഥിരതയോടെ തുടര്‍ന്നു. അതേസമയം ഐടി ഇതര സേവന കമ്പനികള്‍ക്ക് ഇത് നെഗറ്റീവായി തുടര്‍ന്നു. പ്രവര്‍ത്തന ലാഭം മൂന്ന് മേഖലകള്‍ക്കും ആരോഗ്യകരമായിരുന്നു. കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ കുറയുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തതിനാല്‍ 2021-22 കാലയളവില്‍, പ്രത്യേകിച്ച് വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സ്വകാര്യ കോര്‍പ്പറേറ്റ് വില്‍പ്പനയും ലാഭവും ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തി. 1,865 ലിസ്റ്റുചെയ്ത സ്വകാര്യ നിര്‍മ്മാണ കമ്പനികളുടെ വില്‍പ്പന 2021-22 കാലയളവില്‍ 36.7 ശതമാനം വര്‍ധിച്ചു.
ഐടി കമ്പനികള്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്തുകയും അവരുടെ വില്‍പ്പന വളര്‍ച്ച മുന്‍വര്‍ഷത്തെ 4.4 ശതമാനത്തില്‍ നിന്ന് 19.8 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഐടി ഇതര സേവന മേഖലയിലെ വില്‍പ്പനയുടെ കാര്യത്തില്‍ 2021-22 ല്‍ മുന്‍ വര്‍ഷത്തെ 14.6 ശതമാനം ഇടിവില്‍ നിന്ന് 27.2 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും ഉണ്ടായ വര്‍ധനവിന് അനുസൃതമായി, നിര്‍മ്മാണ കമ്പനികളുടെ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ഷത്തില്‍ 48.6 ശതമാനം വര്‍ധിച്ചുവെന്നും, ഇതോടെ മൊത്തം വില്‍പ്പനയും വര്‍ധിച്ചെന്നും ആര്‍ബിഐ പറഞ്ഞു.