image

19 Sept 2025 1:27 PM IST

News

ചബഹാര്‍ തുറമുഖം: ഉപരോധ ഇളവ് യുഎസ് പിന്‍വലിച്ചു

MyFin Desk

chabahar port, us withdraws sanctions waiver
X

Summary

തന്ത്രപ്രധാനമായ തുറമുഖം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ക്ക് കനത്ത തിരിച്ചടി


ഇറാന്റെ ചബഹാര്‍ തുറമുഖത്തിനുള്ള ഉപരോധ ഇളവ് യുഎസ് പിന്‍വലിച്ചു. ഇത് തന്ത്രപ്രധാനമായ തുറമുഖം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ക്ക് കനത്ത തിരിച്ചടിയായി. 2018 ല്‍ അനുവദിച്ച ഇളവ്, യുഎസ് ഉപരോധങ്ങള്‍ നേരിടാതെ തന്നെ തുറമുഖ വികസനത്തില്‍ നിക്ഷേപിക്കാന്‍ ഇന്ത്യയെ അനുവദിച്ചിരുന്നു. ഇതാണ് പിന്‍വലിക്കപ്പെട്ടത്.

ഉപരോധം ഈ മാസം 29 മുതല്‍ നിലവില്‍ വരും. ഇതോടെ ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പുകാര്‍ക്കോ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കോ ഉപരോധങ്ങള്‍ നേരിടേണ്ടിവരും.

ഇന്ത്യയുടെ പ്രാദേശിക കണക്റ്റിവിറ്റി പദ്ധതികളില്‍, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യയുമായും ഉള്ള വ്യാപാരത്തിന്, ചബഹാര്‍ തുറമുഖം ഒരു നിര്‍ണായക കണ്ണിയാണ്. ഷാഹിദ് ബെഹേഷ്ടി ടെര്‍മിനലിന്റെ പ്രവര്‍ത്തന നിയന്ത്രണം ഇന്ത്യന്‍ പോര്‍ട്ട്‌സ് ഗ്ലോബല്‍ ലിമിറ്റഡിന് അനുവദിച്ചുകൊണ്ട്, 2024 മെയ് മാസത്തില്‍ ഇന്ത്യ ഇറാനുമായി 10 വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചിരുന്നു.

ഇന്ത്യയുടെ പ്രാദേശിക പ്രവര്‍ത്തനത്തിനും മാനുഷിക ശ്രമങ്ങള്‍ക്കുമുള്ള ഒരു സുപ്രധാന കവാടമായാണ് തുറമുഖത്തിന്റെ വികസനം കാണപ്പെടുന്നത്. മന്ദഗതിയിലാണെങ്കിലും ഇന്ത്യ തുറമുഖ വികസനം തുടരാന്‍ സാധ്യതയുണ്ട്.

ഇറാനിയന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്തുകയും അവരുടെ സാമ്പത്തിക ശൃംഖലകളെ നിയന്ത്രിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇറാനെതിരെയുള്ള 'പരമാവധി സമ്മര്‍ദ്ദ' പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് തീരുമാനം. ഇന്ത്യയുടെ തന്ത്രപരമായ നിക്ഷേപങ്ങളെയും തുറമുഖത്തെ നിലവിലുള്ള പ്രവര്‍ത്തനങ്ങളെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഈ നീക്കം ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ചബഹാറിനായുള്ള ഇന്ത്യയുടെ പദ്ധതികളില്‍ ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം (എംഇഎ) പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി ഒരു അഭിപ്രായവും പുറത്തുവിട്ടിട്ടില്ല.