image

15 Dec 2025 6:29 PM IST

Economy

ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാർ വൈകില്ല

MyFin Desk

ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാർ   വൈകില്ല
X

Summary

ഈ വര്‍ഷം മാര്‍ച്ചിലാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്


ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വൈകില്ലെന്ന സൂചനയുമായി വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍. നാലാം റൗണ്ട് ചര്‍ച്ചകള്‍ അവസാനിച്ചതിന് ശേഷം, ഇരു രാജ്യവും അടുത്തിടെ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച, ന്യൂസിലന്‍ഡ് വ്യാപാര മന്ത്രി ടോഡ് മക്ലേ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ചകളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കരാര്‍ ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്നും അന്തിമരൂപം നല്‍കുമെന്നും അഗര്‍വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈവര്‍ഷം മാര്‍ച്ച് 16 നാണ് ചര്‍ച്ചകള്‍ ഔപചാരികമായി ആരംഭിച്ചത്.

ഉയരുമോ ചരക്ക് വ്യാപാരം?

2024-25 ല്‍ ന്യൂസിലന്‍ഡുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ചരക്ക് വ്യാപാരം 130 കോടി യുഎസ് ഡോളറായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 49 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സ്വതന്ത്ര വ്യാപാര കരാര്‍ ഉഭയകക്ഷി വ്യാപാരം കൂടുതല്‍ വര്‍ധിപ്പിക്കുകയും നിക്ഷേപ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ വിതരണ ശൃംഖല ശക്തിപ്പെടുകയും ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്കായി മികച്ച ചട്ടക്കൂട് സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂസിലന്‍ഡിന്റെ ശരാശരി ഇറക്കുമതി തീരുവ വെറും 2.3 ശതമാനം മാത്രമാണ്.സ്വതന്ത്ര വ്യാപാര കരാറിലൂടെ, രണ്ട് രാജ്യങ്ങള്‍ പരസ്പരം വ്യാപാരം ചെയ്യാവുന്ന പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ലഘൂകരിക്കുന്നത് കയറ്റുമതി പ്രോത്സാഹിപ്പിക്കും.