image

27 May 2025 3:19 PM IST

Economy

കയറ്റുമതിയിലെ നഷ്ടം നികത്തിക്കൊടുക്കും; നികുതി റീഫണ്ടുകള്‍ പുനഃസ്ഥാപിച്ച് ഇന്ത്യ

MyFin Desk

കയറ്റുമതിയിലെ നഷ്ടം നികത്തിക്കൊടുക്കും;  നികുതി റീഫണ്ടുകള്‍ പുനഃസ്ഥാപിച്ച് ഇന്ത്യ
X

Summary

  • കയറ്റുമതി മത്സരശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
  • ഫെബ്രുവരിയില്‍ അവസാനിച്ച സ്‌കീം വീണ്ടും സര്‍ക്കാര്‍ അവതരിപ്പിക്കുന്നു


ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ തീരുവയും നികുതിയും ഒഴിവാക്കല്‍ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മറ്റ് സര്‍ക്കാര്‍ റീഫണ്ട് പ്രോഗ്രാമുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത എംബഡഡ് ഡ്യൂട്ടി, നികുതി, ലെവികള്‍ എന്നിവ കയറ്റുമതിക്കാര്‍ക്ക് തിരികെ നല്‍കുന്നതിലൂടെ കയറ്റുമതി മത്സരശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെ തീരുവയും നികുതിയും ഒഴിവാക്കുന്നതിനു കീഴിലുള്ള ആനുകൂല്യങ്ങള്‍ 2021 ജനുവരി ഒന്നിനാണ് അവതരിപ്പിച്ചത്. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി 5 ന് അവസാനിച്ചിരുന്നു.

ജൂണ്‍ മുതല്‍ തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, കാറുകള്‍, കൃഷി, ഭക്ഷ്യ സംസ്‌കരണം എന്നിവയുള്‍പ്പെടെയുള്ള എല്ലാ മേഖലകള്‍ക്കും ഇവ ബാധകമാകുമെന്ന് വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പദ്ധതിയുടെ പുനഃസ്ഥാപനം വിവിധ മേഖലകളിലെ കയറ്റുമതിക്കാര്‍ക്ക് ഒരു തുല്യതാ അവസരം നല്‍കുമെന്നാണ് പ്രതീക്ഷ.

മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഈ പരിപാടിക്ക് കീഴിലുള്ള ആകെ വിതരണം ചെയ്ത തുക 57,977 കോടി (7 ബില്യണ്‍ ഡോളര്‍) കവിഞ്ഞതായി മന്ത്രാലയം അറിയിച്ചു. കയറ്റുമതിക്കാര്‍ക്ക് ആവശ്യമായ പിന്തുണ അവലോകനം ചെയ്യുന്നതിനായി ആനുകൂല്യങ്ങള്‍ നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ ബ്രിട്ടനുമായി ഒരു വ്യാപാര കരാറില്‍ ഒപ്പുവെച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്.