image

16 Jun 2025 5:19 PM IST

Economy

ഇന്ത്യയുടെ വ്യാപാര കമ്മിയില്‍ കുറവ്

MyFin Desk

indias trade deficit narrows
X

Summary

എണ്ണ ഇതര കയറ്റുമതി വര്‍ദ്ധിച്ചതും സ്വതന്ത്യവ്യാപാര കരാറുകളുമാണ് ഇതിന് സഹായിച്ചത്


മെയ് മാസത്തില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 21.88 ബില്യണ്‍ ഡോളറായി ചുരുങ്ങി. എണ്ണ ഇതര കയറ്റുമതി വര്‍ദ്ധിച്ചതും സ്വതന്ത്യവ്യാപാര കരാറുകളും തുണയായി.

യുഎസ് താരിഫുകളും നയ അനിശ്ചിതത്വങ്ങളും ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തിയിട്ടും ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയിലെ കയറ്റുമതിയാണ് ഡേറ്റകളില്‍ പ്രതിഫലിച്ചത്. വ്യാപാര കമ്മി ഏപ്രിലില്‍ മാസത്തില്‍ 26.42 ബില്യണ്‍ ഡോളറായിരുന്നു. 25 ബില്യണ്‍ വിടവാണ് ഇത്തവണ വിപണി പ്രതീക്ഷിച്ചത്.

ഇറക്കുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.7% കുറഞ്ഞ് 60.61 ബില്യണ്‍ ഡോളറിലെത്തി, അതേസമയം കയറ്റുമതിയും ഇതേ കാലയളവില്‍ 2.2% കുറഞ്ഞ് 38.73 ബില്യണ്‍ ഡോളറിലെത്തി. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളാണ് കയറ്റുമതിയില്‍ മുന്നിട്ട് നിന്നത്. കയറ്റുമതിയിലെ ഈ വിഭാഗത്തിലെ വാര്‍ഷിക വളര്‍ച്ച 54% ആയിരുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍സ്, സമുദ്രോത്പന്നങ്ങള്‍, തുണിത്തരങ്ങള്‍ പോലുള്ള തൊഴില്‍ മേഖലകളും നേട്ടങ്ങള്‍ കൈവരിച്ചു.ഏപ്രില്‍-മെയ് കാലയളവില്‍ പെട്രോളിയം ഇതര വ്യാപാര കയറ്റുമതിയില്‍ 7.5% വര്‍ധനവുണ്ടായി.എന്നിരുന്നാലും, പ്രധാന കയറ്റുമതി 2024 മെയ് മാസത്തില്‍ 39.59 ബില്യണ്‍ ഡോളറില്‍ നിന്ന് 2025 മെയ് മാസത്തില്‍ 38.73 ബില്യണ്‍ ഡോളറായി കുറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, കോട്ടണ്‍ നൂല്‍ എന്നിവ പ്രധാന കയറ്റുമതി ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.