image

24 Aug 2025 2:37 PM IST

Economy

ജിഎസ്ടിയില്‍നിന്നും ആശ്വാസം തേടി സസ്യ എണ്ണ ഉല്‍പ്പാദക അസോസിയേഷന്‍

MyFin Desk

vegetable oil producers association seeks relief from gst
X

Summary

നിയന്ത്രണങ്ങള്‍ പ്രവര്‍ത്തന മൂലധന സമ്മര്‍ദ്ദത്തിന് കാരണമാകും


2022 ജൂലൈ മുതല്‍ ഏര്‍പ്പെടുത്തിയ സസ്യ എണ്ണകള്‍ക്കുള്ള നികുതി ക്രെഡിറ്റ് റീഫണ്ടുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ഇന്ത്യന്‍ സസ്യ എണ്ണ ഉല്‍പ്പാദക അസോസിയേഷന്‍ (ഐവിപിഎ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ നിയന്ത്രണങ്ങള്‍ പ്രവര്‍ത്തന മൂലധന സമ്മര്‍ദ്ദത്തിന് കാരണമാവുകയും മേഖലയിലെ നിക്ഷേപത്തെ തടയുകയും ചെയ്യുന്നു. പ്രത്യേകിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ആഭ്യന്തര നിര്‍മ്മാതാക്കളെയും ബാധിക്കുന്നതായി അസോസിയേഷന്‍ പറഞ്ഞു.

നിലവിലെ ജിഎസ്ടി സമ്പ്രദായം ഭക്ഷ്യ എണ്ണകള്‍ക്ക് 5% നികുതി ചുമത്തുന്നു. അതേസമയം പാക്കേജിംഗ്, കെമിക്കല്‍സ് തുടങ്ങിയ ഇന്‍പുട്ട് മെറ്റീരിയലുകള്‍ക്ക് 12-18% നികുതിയാണ് ചുമത്തുന്നത്. ഇത് ഉപയോഗിക്കാത്ത നികുതി ക്രെഡിറ്റുകളുടെ ഗണ്യമായ ശേഖരണത്തിന് കാരണമാകുന്നു. റീഫണ്ടുകള്‍ തടയപ്പെട്ടതോടെ, കമ്പനികള്‍ക്ക് പണമൊഴുക്ക് ക്ഷാമം നേരിടുന്നു. ഇത് പ്രവര്‍ത്തനങ്ങളെ ലാഭകരമല്ലാതാക്കുന്നു. റീഫണ്ട് ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുന്ന വെണ്ണ, നെയ്യ് തുടങ്ങിയ മറ്റ് അവശ്യ ഉപഭോഗവസ്തുക്കളെപ്പോലെ ഭക്ഷ്യ എണ്ണകളെ പരിഗണിക്കണമെന്ന് അസോസിയേഷന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അവശ്യ വസ്തുക്കളുടെ നികുതി കുറയ്ക്കുകയും എംഎസ്എംഇകള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അസോസിയേഷന്റെ അപ്പീല്‍. നിയന്ത്രണം നീക്കുന്നത് ഭക്ഷ്യ എണ്ണ മേഖലയുടെ സാമ്പത്തിക നിലനില്‍പ്പ് വര്‍ദ്ധിപ്പിക്കുമെന്നും ഉപഭോക്തൃ വിലകള്‍ നിയന്ത്രണത്തില്‍ നിലനിര്‍ത്തുമെന്നും സുസ്ഥിരമായ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും അസോസിയേഷന്‍ വിശ്വസിക്കുന്നു. 2030-31 ആകുമ്പോഴേക്കും ഇന്ത്യയുടെ ഭക്ഷ്യ എണ്ണയുടെ ആവശ്യകത 30 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ദീര്‍ഘകാല ഭക്ഷ്യസുരക്ഷയ്ക്ക് ന്യായമായ നികുതി റീഫണ്ട് നയങ്ങള്‍ നിര്‍ണായകമാണ്.