image

13 Aug 2025 3:18 PM IST

Economy

മഞ്ഞുരുകുമോ? കൈകൊടുക്കാന്‍ ഇന്ത്യയും ചൈനയും ഒരുങ്ങുന്നു

MyFin Desk

will the ice melt, india and china are preparing to shake hands
X

Summary

ചൈനയിലേക്ക് വിമാനസര്‍വീസിന് കേന്ദ്ര നിര്‍ദ്ദേശം


ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളുടെയും സഹകരണത്തിന് വഴിതുറന്നത്. ഇന്ത്യക്ക് 50 ശതമാനം തീരുവ ട്രംപ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് രാജ്യങ്ങളുമായി കൂടുതല്‍ അടുക്കുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണിത്.

റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ ഈ മാസം 50% ആയി ഇരട്ടിയാക്കിയപ്പോള്‍ മോദിയുടെ സാമ്പത്തിക കണക്കുകൂട്ടല്‍ അടിസ്ഥാനപരമായി മാറി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 'നിര്‍ജ്ജീവമാണ്' എന്നും അതിന്റെ താരിഫ് തടസ്സങ്ങള്‍ 'അരോചകമാണ്' എന്നുമുള്ള യുഎസ് പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ ബന്ധങ്ങളെ കൂടുതല്‍ വഷളാക്കി.

ഈ സാഹചര്യത്തില്‍ ചൈന ഇന്ത്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഇന്ത്യ ചൈനയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാനുള്ള നിര്‍ദ്ദേശം കമ്പനികള്‍ക്ക് നല്‍കിയപ്പോള്‍ ബെയ്ജിംഗ് ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിയുടെ നിയന്ത്രണങ്ങളും ലഘൂകരിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഉയര്‍ന്നനിലയിലാണെന്നും ദക്ഷിണേന്ത്യയുടെ നേതാക്കള്‍ എന്ന നിലയില്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും ബെയ്ജിംഗിലെ സെന്റര്‍ ഫോര്‍ ചൈന ആന്‍ഡ് ഗ്ലോബലൈസേഷന്‍ തിങ്ക് ടാങ്കിന്റെ പ്രസിഡന്റ് ഹെന്റി വാങ് പറഞ്ഞു.

ട്രംപിന്റെ വ്യാപാര യുദ്ധങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ചൈന, ഒരു മാറ്റത്തിന് തയ്യാറാണെന്നതിന്റെ സൂചനകളാണ് ഇതെല്ലാം. ചൈനീസ് വൈദ്യുത ഭീമനായ ബിവൈഡി കമ്പനിയുമായി അദാനി ഗ്രൂപ്പ് ഒരു സഖ്യസാധ്യത അന്വേഷിക്കുന്നതായും വാര്‍ത്തയുണ്ട്.

വര്‍ഷങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് ശേഷം മോദി സര്‍ക്കാര്‍ അടുത്തിടെ ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നു. യുഎസിന് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന, ഉല്‍പാദന അടിത്തറ വികസിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് ചൈനയില്‍ നിന്ന് പിന്തുണ ആവശ്യമാണ്.

ഒരു മഞ്ഞുരുകല്‍ ഉണ്ടായേക്കുമെങ്കിലും രണ്ട് ഏഷ്യന്‍ ശക്തികളും ഒറ്റരാത്രികൊണ്ട് പൂര്‍ണ്ണ വിശ്വാസം പുനഃസ്ഥാപിക്കാന്‍ സാധ്യതയില്ല. വര്‍ഷങ്ങളായി ഇരുവരും പരസ്പരം എതിരാളികളായി കാണുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുമായുള്ള സൈനിക തര്‍ക്കത്തില്‍ ചൈന പാക്കിസ്ഥാന് ആയുധങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും നല്‍കിയത് ഉദാഹരണമാണ്.

പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയെ സഹായിച്ചുവെന്നട്രംപിന്റെ അവകാശവാദങ്ങള്‍ ഇന്ത്യ നിഷേധിച്ചതാണ് യുഎസ് പ്രസിഡന്റിന് ന്യൂഡെല്‍ഹിയോടുള്ള കോപത്തിന് പ്രധാന കാരണം. സമാധാന നോബല്‍ ലക്ഷ്യമിട്ട് നീങ്ങുന്ന ട്രംപിന് ഈ സംഘര്‍ഷത്തിന്റെ മധ്യസ്ഥത സ്ഥാനം ഏറെ പ്രധാനപ്പെട്ടതാണ്.

ബ്രിക്‌സ് സ്ഥാപക അംഗങ്ങളായ ബ്രസീലുമായും റഷ്യയുമായും മോദി ബന്ധം ശക്തിപ്പെടുത്തുകയാണ്. ഓഗസ്റ്റില്‍, യുഎസുമായുള്ള ബന്ധം വഷളായപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ അദ്ദേഹം ക്ഷണിച്ചു.

റഷ്യന്‍ എണ്ണ ഇന്ത്യ തുടര്‍ച്ചയായി ഇറക്കുമതി ചെയ്യുന്നതില്‍ ട്രംപ് നിരാശനുമാണ്.