image

5 Aug 2025 12:24 PM IST

News

ട്രംപിന്റെ താരിഫ് ഭീഷണി; ന്യായീകരിക്കാനാകാത്തതെന്ന് ഇന്ത്യ

MyFin Desk

india says trumps tariff threat unjustified
X

Summary

റഷ്യയില്‍നിന്ന് എണ്ണവാങ്ങിയാല്‍ തീരുവ ഉയര്‍ത്തുമെന്നാണ് ഭീഷണി


റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെ യുക്തി രഹിതമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ.

ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍, 'ഉക്രെയ്‌നില്‍ എത്ര പേര്‍ കൊല്ലപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയ്ക്ക് പ്രശ്നമില്ല' എന്ന് പറഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ലെവികള്‍ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കി.

നിലവില്‍ റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നവരില്‍ ഒരാളാണ് ഇന്ത്യ. 2022 ല്‍ റഷ്യ ഉക്രെയ്‌നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചപ്പോള്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യാപാരം നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് ഇന്ത്യ മോസ്‌കോയുടെ ഒരു പ്രധാന കയറ്റുമതി വിപണിയായി മാറിയിരുന്നു.

പുതിയ താരിഫ് എന്തായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല, പക്ഷേ ഇന്ത്യയ്ക്ക് 25% കനത്ത ലെവി ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ഭീഷണി.

അതേസമയം സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ റഷ്യന്‍ വാതകം ഇറക്കുമതി ചെയ്യാന്‍ യുഎസ് ഇന്ത്യയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

'സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പരമ്പരാഗത വിതരണങ്ങള്‍ യൂറോപ്പിലേക്ക് വഴിതിരിച്ചുവിട്ടതിനാല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തുടങ്ങി' എന്ന് അദ്ദേഹം പറഞ്ഞു.

'ഏതൊരു സമ്പദ് വ്യവസ്ഥയെയും പോലെ, ഇന്ത്യ അതിന്റെ ദേശീയ താല്‍പ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും,' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകളോട് റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല.

ഓഗസ്റ്റ് 8 നകം ഉക്രെയ്‌നുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിച്ചില്ലെങ്കില്‍ മോസ്‌കോയുടെ എണ്ണയ്ക്കും മറ്റ് കയറ്റുമതികള്‍ക്കും നേരെ കടുത്ത തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപിന്റെ താരിഫ് ഭീഷണിക്കെതിരെ ഇന്ത്യ