image

11 May 2025 2:33 PM IST

News

ഇന്ത്യ-യുകെ വ്യാപാര കരാര്‍; സ്വാഗതം ചെയ്ത് വാഹന നിര്‍മ്മാതാക്കള്‍

MyFin Desk

ഇന്ത്യ-യുകെ വ്യാപാര കരാര്‍; സ്വാഗതം   ചെയ്ത് വാഹന നിര്‍മ്മാതാക്കള്‍
X

Summary

  • കരാര്‍ ഒരു മികച്ച നീക്കമെന്ന് മെഴ്സിഡസ് ബെന്‍സും ബിഎം
  • 2030 ആകുമ്പോഴേക്കും ഇരുവശങ്ങളിലേക്കുമുള്ള വാണിജ്യം ഇരട്ടിയാക്കുക ലക്ഷ്യം


ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനെ (എഫ്ടിഎ) ഒരു മികച്ച നീക്കമെന്ന് മെഴ്സിഡസ് ബെന്‍സും ബിഎംഡബ്ല്യുവും വിശേഷിപ്പിച്ചു, അതേസമയം രാജ്യത്തെ ആഡംബര കാറുകളുടെ വിലയില്‍ ഇത് വലിയ സ്വാധീനം ചെലുത്തില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഴ്ച, ഇന്ത്യയും യുകെയും വ്യാപാര കരാറില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇത് ഇന്ത്യന്‍ കയറ്റുമതിയുടെ 99 ശതമാനത്തിന്റെയും താരിഫ് കുറയ്ക്കുകയും ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് വിസ്‌കി, കാറുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നത് എളുപ്പമാക്കുകയും മൊത്തത്തിലുള്ള വ്യാപാര ബാസ്‌കറ്റ് വര്‍ധിപ്പിക്കുകയും ചെയ്യും.

2030 ആകുമ്പോഴേക്കും ഇരുവശങ്ങളിലേക്കുമുള്ള വാണിജ്യം നിലവിലുള്ള 60 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യ അതിന്റെ സെന്‍സിറ്റീവ് മേഖലകളെ സംരക്ഷിക്കുന്നതിനായി കരാറില്‍ മതിയായ സുരക്ഷാ നടപടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓട്ടോമൊബൈല്‍ വിഭാഗത്തില്‍ ഇറക്കുമതി തീരുവ 10-15 വര്‍ഷത്തിനുള്ളില്‍ കുറയ്ക്കും.

യുകെയില്‍ നിന്നുള്ള പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളുടെ ഇറക്കുമതിക്ക് നികുതി ഇളവ് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു ക്വാട്ടയിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.

'ഇന്ത്യയില്‍ ഞങ്ങള്‍ (വ്യവസായം) വില്‍ക്കുന്ന കാറുകളില്‍ ഏകദേശം 95 ശതമാനവും സികെഡികളാണ്. അതായത് ഇന്നും തീരുവ 15-16 ശതമാനം പോലും ആകുന്നില്ല. അതിനാല്‍ വലിയ വില തിരുത്തല്‍ പ്രതീക്ഷിക്കാന്‍, ഒരു എഫ്ടിഎ വന്നാലും അത് സംഭവിക്കുമെന്ന് കരുതുന്നില്ല,' മെഴ്സിഡസ് ബെന്‍സ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യര്‍ പിടിഐയോട് പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കുള്ള ക്വാട്ട അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് രണ്ടാമത്തെ നിര്‍ണായക ഘടകം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര വിപണി പ്രവേശനത്തെയും വ്യാപാര തടസ്സങ്ങള്‍ കുറയ്ക്കുന്നതിനെയും വാഹന നിര്‍മ്മാതാക്കള്‍ പിന്തുണയ്ക്കുന്നുവെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ വിക്രം പവ പറഞ്ഞു, കാരണം ഇത് മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടാക്കുന്നതിനും ഇരു കൂട്ടര്‍ക്കും ഗുണകരമാകും.

'ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍, ചരക്കുകള്‍, സേവനങ്ങള്‍, മൊബിലിറ്റി എന്നിവയിലെ പരസ്പര വ്യാപാരത്തിന്റെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു നാഴികക്കല്ലാണ്. ഇത് വികസിത ഭാരതിന്റെ മഹത്തായ ദര്‍ശനത്തിന് സംഭാവന നല്‍കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും, സൂക്ഷ്മമായ വിശദാംശങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, ഇന്ത്യന്‍ ആഡംബര വിഭാഗത്തില്‍ ഉണ്ടാകുന്ന മാറ്റം കൂടുതല്‍ വ്യക്തമാകുമെന്ന് പഹ്വ അഭിപ്രായപ്പെട്ടു.