image

5 Jun 2025 9:24 AM IST

Europe and US

12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് യുഎസില്‍ പ്രവേശനവിലക്ക്

MyFin Desk

12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക്   യുഎസില്‍ പ്രവേശനവിലക്ക്
X

Summary

  • ജൂണ്‍ 9 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും
  • ഏഴ് രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് ഭാഗിക നിയന്ത്രണവും ഉണ്ടാകും


പന്ത്രണ്ട് രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് പൂര്‍ണ പ്രവേശന വിലക്കുമായി യുഎസ്. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരുടെ പ്രവേശനം ട്രംപിന്റെ പ്രഖ്യാപനം പൂര്‍ണ്ണമായും നിയന്ത്രിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

ജൂണ്‍ 9 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ഇതിനു പുറമേ ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഭാഗിക പ്രവേശന നിയന്ത്രണങ്ങളും ഉണ്ടാകും.

സുരക്ഷിതമായും വിശ്വസനീയമായും പരിശോധിക്കാനും സ്‌ക്രീന്‍ ചെയ്യാനും കഴിയാത്ത ഒരു രാജ്യത്തുനിന്നും തുറന്ന കുടിയേറ്റം അനുവദിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ഉത്തരവില്‍ ഒപ്പുവെക്കുന്നതിന് മുമ്പ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നിയന്ത്രണം, ഇറാനിലും ക്യൂബയിലും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരവാദം, ചാഡ്, എറിത്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ കാലാവധി കഴിഞ്ഞുള്ള താമസത്തിന്റെ ഉയര്‍ന്ന നിരക്കുകള്‍ എന്നിവയാണ് നിരോധനങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട പ്രത്യേക കാരണങ്ങള്‍.

ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നിവയുള്‍പ്പെടെ ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎസിലേക്കുള്ള യാത്ര നിരോധിച്ചുകൊണ്ട് ട്രംപ് തന്റെ ആദ്യ ടേമില്‍ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് അതിന്റെ തുടര്‍ച്ചയയി വിലയിരുത്തപ്പെടുന്നു.