image

18 Jun 2022 7:12 AM IST

Market

ഓഹരികളില്‍ കൃത്രിമം: 86 സ്ഥാപനങ്ങള്‍ക്ക് ഒരു കോടി പിഴ

MyFin Desk

ഓഹരികളില്‍ കൃത്രിമം: 86 സ്ഥാപനങ്ങള്‍ക്ക്  ഒരു കോടി പിഴ
X

Summary

ഡെല്‍ഹി: സണ്‍റൈസ് ഏഷ്യന്‍ ലിമിറ്റഡിന്റെ ഓഹരികളില്‍ കൃത്രിമം കാണിച്ചതിന് 86 സ്ഥാപനങ്ങള്‍ക്ക് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി ഒരു കോടി രൂപ പിഴ ചുമത്തി. സണ്‍റൈസ് ഏഷ്യന്‍ ലിമിറ്റഡിന്റെ അഞ്ച് മുന്‍ ഡയറക്ടര്‍മാര്‍, ബന്ധപ്പെട്ട 80 സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് റെഗുലേറ്റര്‍ ഒരു കോടി രൂപ പിഴ ഈടാക്കുന്നത്. ഈ തുക സ്ഥാപനങ്ങള്‍ സംയുക്തമായും വെവ്വേറെയായും അടയ്ക്കേണ്ടതാണ്. കൊല്‍ക്കത്തയിലെ ഇന്‍കം ടാക്സ് പ്രിന്‍സിപ്പല്‍ ഡയറക്ടറില്‍ നിന്ന് ലഭിച്ച ഒരു റഫറന്‍സിന്റെ അടിസ്ഥാനത്തില്‍ 2012 ഒക്ടോബര്‍ മുതല്‍ 2015 […]


ഡെല്‍ഹി: സണ്‍റൈസ് ഏഷ്യന്‍ ലിമിറ്റഡിന്റെ ഓഹരികളില്‍ കൃത്രിമം കാണിച്ചതിന് 86 സ്ഥാപനങ്ങള്‍ക്ക് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി ഒരു കോടി രൂപ പിഴ ചുമത്തി. സണ്‍റൈസ് ഏഷ്യന്‍ ലിമിറ്റഡിന്റെ അഞ്ച് മുന്‍ ഡയറക്ടര്‍മാര്‍, ബന്ധപ്പെട്ട 80 സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് റെഗുലേറ്റര്‍ ഒരു കോടി രൂപ പിഴ ഈടാക്കുന്നത്. ഈ തുക സ്ഥാപനങ്ങള്‍ സംയുക്തമായും വെവ്വേറെയായും അടയ്ക്കേണ്ടതാണ്. കൊല്‍ക്കത്തയിലെ ഇന്‍കം ടാക്സ് പ്രിന്‍സിപ്പല്‍ ഡയറക്ടറില്‍ നിന്ന് ലഭിച്ച ഒരു റഫറന്‍സിന്റെ അടിസ്ഥാനത്തില്‍ 2012 ഒക്ടോബര്‍ മുതല്‍ 2015 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ സണ്‍റൈസ് ഏഷ്യന്‍ ഓഹരിയെക്കുറിച്ച് സെബി അന്വേഷണം നടത്തിയിരുന്നു.
ഒരു സംയോജന പദ്ധതിക്ക് കീഴില്‍, സണ്‍റൈസ് ഏഷ്യനും അതിന്റെ അന്നത്തെ ഡയറക്ടര്‍മാരും വഞ്ചനാപരമായ ഒരു സംവിധാനം രൂപപ്പെടുത്തി. അന്വേഷണ കാലയളവില്‍ ഇതുമായി ബന്ധിപ്പിച്ച 80 സ്ഥാപനങ്ങള്‍ നാല് പാച്ചുകളുടെ ട്രേഡിംഗിന്റെ ഓഹരി വിലയില്‍ കൃത്രിമം കാണിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ, 86 സ്ഥാപനങ്ങളില്‍ 77 എണ്ണവും കൃത്രിമമായി ഓഹരി വില ഉയര്‍ത്തി കാണിക്കുകയും 1,059 സ്ഥാപനങ്ങള്‍ക്ക് അവ വിറ്റഴിക്കുകയും ചെയ്തു.
2021 സെപ്റ്റംബര്‍ 6- ലെ ഉത്തരവ് ലംഘിച്ചതിൻറെ പേരില്‍ ഒരു വര്‍ഷം വരെ സെക്യൂരിറ്റീസ് മാര്‍ക്കറ്റുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് റെഗുലേറ്റര്‍ ഇവരെ വിലക്കിയിരുന്നതായി സെബി അഡ്ജുഡിക്കേറ്റിംഗ് ഓഫീസര്‍ സോമ മജുംദര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തികളിലൂടെ വഞ്ചനാപരവും അന്യായവുമായ വ്യാപാര സമ്പ്രദായങ്ങളുടെ നിരോധന നിയമം (Prohibition of Fraudulent and Unfair Trade Practices) ലംഘിച്ചതായി ഉത്തരവില്‍ പറയുന്നു.